Posted By ashwathi Posted On

യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം; കാബിന്‍ക്രൂവിന് നഷ്ടമായത് 50 ലക്ഷത്തോളം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുഎഇയില്‍ ഫോണ്‍ തട്ടിപ്പുകള്‍ വ്യാപകം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് നടത്തിയ 406 ഫോണ്‍ തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട 494 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, എസ്എംഎസ്, സോഷ്യല്‍ മീഡിയ ലിങ്കുകള്‍ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഇരകളെ കബളിപ്പിക്കുകയും അവരുടെ നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും ആക്സസ് ചെയ്യുകയും ചെയ്തു. ഈ തട്ടിപ്പുകള്‍ നടത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ഒട്ടേറെ വര്‍ഷങ്ങളായി യുഎഇയില്‍ ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ സജീവമാണ്. മലയാളികളുടേതടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് വന്‍ തുക ഇതുവഴി നഷ്ടപ്പെട്ടിട്ടുമുണ്ട്. അധികൃതര്‍ ഇതുസംബന്ധിച്ച് താമസക്കാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഒരു പോര്‍ച്ചുഗീസ് സ്വദേശിയായ കാബിന്‍ക്രൂ, തട്ടിപ്പില്‍ തനിക്ക് 45 ലക്ഷത്തിലേറെ രൂപ (200,000 ദിര്‍ഹം) നഷ്ടമായത് അറിയിച്ചിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
നാല് വര്‍ഷത്തിലേറെയായി ദുബായില്‍ താമസിക്കുന്ന യുവതി ഫോണ്‍ തട്ടിപ്പുകളെക്കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. അറിയാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കില്ലായിരുന്നു. എങ്കിലും കെണിയില്‍പ്പെട്ടുപോയി. പിന്നീട് നടന്നതൊന്നും ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് അവര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നമ്പരുകളില്‍ നിന്നാണ് തട്ടിപ്പുകാര്‍ മിക്കപ്പോഴും ഫോണ്‍ വിളിക്കുന്നത്. ഇത് അവിടെ ചെല്ലാതെ തന്നെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധ്യമാക്കുന്നതാണ്. ഇത്തരം ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് ആവര്‍ത്തിച്ചു.
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്, പ്രത്യേകിച്ച് ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞു വിളിക്കുന്നവരോട്. അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ എസ്എംഎസ്, ഇ-മെയിലുകള്‍ അല്ലെങ്കില്‍ ഫോണ്‍ കോളുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണം.
ഫോണ്‍ വിളിക്കുന്ന അജ്ഞാതരോട് ഒരിക്കലും തങ്ങളുടെ ബാങ്കിങ് വിവരങ്ങളോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രി. ഹാരിബ് അല്‍ ഷംസി ജനങ്ങളോട് അഭ്യര്‍ഥിച്ചു. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഒരു പൊതു തന്ത്രം വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് ഇരകളോട് പറയുക എന്നതാണ്. ബാങ്കുകള്‍ ഒരിക്കലും ഫോണ്‍ വഴി വിവര അപ്ഡേറ്റുകള്‍ തേടുന്നില്ല. ബാങ്കുകളുടെ ശാഖകള്‍, ഔദ്യോഗിക ഉപയോക്തൃ സേവന പ്രതിനിധികള്‍, അല്ലെങ്കില്‍ ആധികാരിക ബാങ്കിങ് ആപ്ലിക്കേഷനുകള്‍ എന്നിവ മുഖേന വിശദാംശങ്ങള്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിക്കുന്നു.ഇത്തരം തട്ടിപ്പുകളില്‍ വീഴുന്ന താമസക്കാര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
തട്ടിപ്പുകള്‍ പലവിധം
2022-ല്‍ ഷാര്‍ജ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) സമാനമായ തട്ടിപ്പ് നടത്തിയതിന് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. തട്ടിപ്പുകാര്‍ ഇടയ്ക്കിടെ കോളുകള്‍ ചെയ്യുകയും ഇരകളോട് അവരുടെ ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറയുകയും അവര്‍ പ്രതികരിച്ചില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. തട്ടിപ്പുകാര്‍ ബാങ്കില്‍ നിന്നുള്ളവരാണെന്നും ചിലപ്പോഴൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണെന്നും നടിക്കും. കഴിഞ്ഞ വര്‍ഷം, സിറിയന്‍ പൗരനായ മുഹമ്മദ് യാസീന്‍, ‘ദുബായ് പൊലീസില്‍’ നിന്ന് തനിക്ക് ഒരു കോള്‍ വന്നതെങ്ങനെയെന്ന് പങ്കിട്ടു, അവരുടെ സിസ്റ്റത്തില്‍ തന്റെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതൊരു തട്ടിപ്പാണെന്ന് തനിക്ക് ഉറപ്പായിരുന്നു. ദുബായ് പൊലീസില്‍ നിന്നുള്ള ടെക്സ്റ്റ് സന്ദേശങ്ങളുടെ അതേ ശൃംഖലയില്‍ നിന്നാണ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. അതിനാല്‍ കോള്‍ തുടര്‍ന്നു. തട്ടിപ്പുകാര്‍ക്ക് യാസീന്‍ പല വിശദാംശങ്ങളും നല്‍കിയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ക്കായി നിര്‍ബന്ധിച്ചപ്പോള്‍ സംശയം തോന്നുകയായിരുന്നു. അടുത്തിടെ അബുദാബിയിലെ ഒരു മലയാളി നഴ്‌സിനും പണം നഷ്ടപ്പെട്ടിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *