Posted By ashwathi Posted On

ഇന്ത്യയില്‍ ചുഴലിക്കാറ്റ്: കനത്ത കാറ്റും മഴയും ഉണ്ടാകും; നിരവധി യുഎഇ-ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ഇന്ത്യയില്‍ ചുഴലിക്കാറ്റ് വീശയടിക്കുന്നതിനാല്‍ നിരവധി യുഎഇ-ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. റെമല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 26 ന് രാവിലെ 12 മുതല്‍ മെയ് 27 ന് രാവിലെ 9 വരെ എല്ലാ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും 21 മണിക്കൂര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കൊല്‍ക്കത്ത എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
മെയ് 26, 27 (ഞായര്‍, തിങ്കള്‍) തീയതികളില്‍ യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള പശ്ചിമ ബംഗാളിന്റെ തീരദേശ മേഖലയെ ചുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നതിനാല്‍ 21 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി കൊല്‍ക്കത്ത എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
AUH-ല്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി
അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് (എയുഎച്ച്) കൊല്‍ക്കത്ത സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (സിസിയു) എത്തിയ എത്തിഹാദ് എയര്‍വേയ്സ് വിമാനവും (മെയ് 26) ഞായറാഴ്ച (മെയ് 26) തിരിച്ചുള്ള വിമാനം ഇവൈ 257 ഉം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കിയതായി എയര്‍ലൈന്‍ വക്താവ് സ്ഥിരീകരിച്ചു.
ദുബായ് വിമാന സര്‍വീസുകളെ ബാധിച്ചു
ദുബായ്ക്കും കൊല്‍ക്കത്തയ്ക്കുമിടയിലുള്ള വിമാനങ്ങളെയും ബാധിച്ചു. മെയ് 26-ലെ EK 572/573, മെയ് 27-ലെ EK570/571 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി എമിറേറ്റ്സ് വക്താവ് സ്ഥിരീകരിച്ചു.
ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണലിനും (ഡിഎക്‌സ്ബി) സിസിയുവിനും ഇടയിലുള്ള FZ 461/462 ഫ്‌ലൈറ്റുകള്‍ വൈകിയതായും മെയ് 27 തിങ്കളാഴ്ച പ്രവര്‍ത്തിക്കുമെന്നും ഫ്‌ലൈ ദുബായ് വക്താവ് സ്ഥിരീകരിച്ചു.
ശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലും ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി.
മെയ് 26 ന് അര്‍ദ്ധരാത്രിയോടെ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊല്‍ക്കത്ത നഗരം ഉള്‍പ്പെടെ പശ്ചിമ ബംഗാളിന്റെ തീരപ്രദേശത്തെ ഇത് സാരമായി ബാധിക്കുമെന്ന് പ്രവചനമുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ തയ്യാറാണെന്ന് ദേശീയ ദുരന്ത നിവാരണ സേന ഇന്‍സ്‌പെക്ടര്‍ സഹീര്‍ അബ്ബാസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *