യുഎഇയിൽ സിഗ്‌നൽ തെറ്റിച്ചാൽ കിട്ടും എട്ടിൻ്റെ പണി! കൂടാതെ വാഹനവും കൊണ്ടുപോകും

യുഎഇയിൽ കഴിഞ്ഞ വർഷം റോഡുകളിലെ റെഡ് സിഗ്നൽ വാഹനങ്ങൾ മറികടന്നത് മൂലം143 അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് ദുബായിലാണ്. 89 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 43 അപകടങ്ങൾ അബുദാബിയിലും ഷാർജയിലും അജ്മാനിലും ഫുജൈറയിലും 3 അപകടവും, റാസൽഖൈമയിൽ രണ്ട് അപകടവും റിപ്പോർട്ട് ചെയ്തു. റെഡ് സിഗ്നൽ മറികടന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് മൊത്തം 86,337 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ നിയമ ലംഘകർ ദുബായിൽ തന്നെയാണ് ഉള്ളക്. കണക്കുകൾ പ്രകാരം 30,810 നിയമ ലംഘകരാണുള്ളത് അബുദാബിയിൽ 28,992 ട്രാഫിക് കേസുകളെടുത്തു. അജ്മാൻ 8193, ഷാർജ 7689, റാസൽഖൈമ 6522, ഫുജൈറ 3752 , ഉമ്മുൽഖുവൈൻ 379 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്കുകൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

റെഡ് സിഗ്നൽ മറികടക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങളെ ഡ്രൈവർമാർ സൃഷ്ടിക്കുന്ന ദുരന്തങ്ങളായാണ് രാജ്യം കണുന്നതെന്ന് അബുദാബി പൊലീസ് പറഞ്ഞു. ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കുന്നതോടൊപ്പം 30 ദിവസം വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്യും. വാഹനം തിരിച്ചു ലഭിക്കാൻ 50,000 ദിർഹം (ഏകദേശം 11.35 ലക്ഷം രൂപ) നൽകണം. ചില സന്ദർഭങ്ങളിൽ പിഴയും ശിക്ഷയും കൂടും. ഗുരുതരമായ അപകടങ്ങൾക്ക് നിയമലംഘകർ 51,000 ദിർഹം വരെ പിഴയടയ്ക്കേണ്ടി വരും. ചില കേസുകളിൽ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. നിരത്തുകളിലെ നിരീക്ഷണ ക്യാമറകളാണ് ചുവപ്പ് സിഗ്നൽ മറികടക്കുന്നവരെ കുടുക്കുന്നത്. റെഡ് സിഗ്നൽ മറികടക്കുന്നവർ ഉണ്ടാക്കാൻ പോകുന്ന അപകടം പ്രവചിക്കാൻ കഴിയില്ലെന്നും അതുവഴി എത്ര പേരുടെ ജീവിതമാണ് ഇല്ലാതാകുന്നത് എന്ന് ഡ്രൈവർമാർ ഓർക്കണമെന്നും പൊലീസ് പറഞ്ഞു. അമിത വേഗം, ​ഗ്രീൻ സിഗ്നൽ മഞ്ഞയിലേക്കും പിന്നീട് ചുവപ്പിലേക്കും മാറുന്നതിനു മുൻപ് സിഗ്നൽ കടക്കാനുളള കുതിപ്പ്, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് റെഡ് സിഗ്നൽ ലംഘനത്തിലേക്കു നയിക്കുന്നത്.

പിഴ അടച്ചില്ലെങ്കിൽ ലേലം ചെയ്യും

ഡ്രൈവർമാർക്ക് 12 ബ്ലാക്ക് മാർക്കിനൊപ്പം അവരുടെ ലൈസൻസ് 6 മാസം പിടിച്ചു വയ്ക്കാനും നിയമമുണ്ട്. 50000 ദിർഹം അടച്ചു ഒരു മാസം കഴിഞ്ഞ് വണ്ടി തിരിച്ചെടുക്കാമെങ്കിലും വാഹനം ഓടിക്കണമെങ്കിൽ പിന്നെയും 6 മാസം കാത്തിരിക്കണം. പിഴയടച്ച് തിരിച്ചെടുത്തില്ലെങ്കിൽ വാഹനം ലേലത്തിനു വയ്ക്കും. ലേല വിവരം വാഹന ഉടമകളെ അറിയിച്ച ശേഷം പത്രങ്ങളിലും പരസ്യം ചെയ്യും. ലേലത്തിൽ വിറ്റു കിട്ടുന്നത് 50000 ദിർഹത്തിൽ താഴെയാണെങ്കിൽ ബാക്കി പണം കുടിശ്ശികയായി നിയമ ലംഘനം നടത്തിയ ഡ്രൈവറുടെ ട്രാഫിക് ഫയലിൽ രേഖപ്പെടുത്തും. ഭാവിയിൽ വാഹനവുമായി ബന്ധപ്പെട്ട എന്ത് ഇടപാടിനും ഈ കുടിശ്ശിക അടച്ചേ മതിയാകൂ

അബുദാബിയിൽ പിഴ സാഹചര്യം നോക്കി

പൊലീസ് പെട്രോൾ വാഹനങ്ങളെ ഇടിക്കുകയോ പൊലീസ് സ്വത്തുവകകൾ അപകടത്തിൽ നാശമാവുകയോ ചെയ്താൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് അര ലക്ഷം ദിർഹം പിഴ ഈടാക്കും. നിരത്തുകളിൽ മത്സരയോട്ടം നടത്തിയാലും ഇതേ തുകയാണ് പിഴ. നമ്പർ പ്ലേറ്റിൽ കൃത്രിമം നടത്തുക, പ്ലേറ്റിലെ അക്കങ്ങൾ മായ്ച്ചുകളയുക, അപകടസാധ്യതാ ഡ്രൈവിങ് തുടങ്ങിയ കേസുകളിലും വാഹനങ്ങൾ പിടിച്ചെടുക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy