പാസ്‌പോർട്ട് നഷ്ടപ്പെട്ടു, ക്രെഡിറ്റ് കാർഡ് ഡിഫോൾട്ടായി, അസുഖം വന്നു: ഈ യുഎഇ നിവാസികൾ എങ്ങനെയാണ് അനധികൃത താമസക്കാരയത്?

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി ആരംഭിച്ചതോടെ നിരവധി അനധികൃത താമസക്കാരാണ് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ തിരക്ക് കൂട്ടുന്നത്. ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും അവർക്ക് ആശ്വാസമാണ് ഈ പദ്ധതി. എന്നാൽ അവർ എങ്ങനെയാണ് ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തിലേക്ക് എത്തിയത്? സുഖമില്ലാതെയും പാസ്പോർട്ട് നഷ്ടപ്പെട്ടും ബാങ്ക് കേസിൽ്പപെട്ടുമാണ് കൂടുതൽ പേരും രാജ്യത്ത് അനധിക്ൃതമായി താമസിക്കേണ്ടി വന്നത്. പ്രതികൂലമായ ജീവിത സാഹചര്യം കാരണം ഇന്ത്യക്കാരനായ 73 കാരനായ അലിക്ക് അഞ്ച് വർഷം മുമ്പ് ദുബായിൽ വരേണ്ടി വന്നു. “ഞാൻ 1992 മുതൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ യുഎഇയിൽ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. “എന്നാൽ എൻ്റെ രണ്ടാമത്തെ മകന് ഒരു അപകടമുണ്ടായി, അതിൽ അവന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംസാരശേഷി വീണ്ടെടുക്കാൻ ഒരു ഓപ്പറേഷൻ വേണ്ടിവന്നു. ആ ഓപ്പറേഷന് പണം സമ്പാദിക്കാൻ തനിക്ക് യുഎഇയിലേക്ക് മടങ്ങേണ്ടി വന്നു. പാചകക്കാരനായി എത്തിയ തൻ്റെ ആദ്യ തൊഴിൽ വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ മറ്റൊരു കുടുംബം റിക്രൂട്ട് ചെയ്തു. “പ്രായം കാരണം തൻ്റെ വിസ നിരസിക്കപ്പെടുകയാണെന്നും അത് ശരിയാക്കാൻ ശ്രമിക്കുകയാണ്,” അലി പറഞ്ഞു, “ഒരു വർഷത്തിന് ശേഷം, അവർ എന്നെ പുറത്താക്കി, അപ്പോഴാണ് ഞാൻ ചതിക്കപ്പെട്ടതായി മനസ്സിലായത്. അപ്പോഴേക്കും, ഞാൻ രോഗിയായിത്തീർന്നു, കഠിനമായ ആസ്ത്മ പിടിപ്പെട്ടു, മരിക്കുമെന്നുവരെ ഭയപ്പെട്ട ദിവസങ്ങളുണ്ടായിരുന്നു,”അലി പറഞ്ഞു. അലി ചെറിയ ജോലികൾ ചെയ്യുകയും കൂടുതൽ സമയം പള്ളിയിൽ ചെലവഴിക്കുകയും ചെയ്തു. “ആദ്യ കുറച്ച് ദിവസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു,” “എൻ്റെ ആരോഗ്യം എന്നെ മന്ദഗതിയിലാക്കി, എനിക്ക് ജോലി ചെയ്യാൻ കഴിയാതെ വന്നു. പക്ഷേ, പല മനുഷ്യരിലൂടെയും സാഹചര്യങ്ങളിലൂടെയും ദൈവം എപ്പോഴും എനിക്ക് വഴി കാണിച്ചുതന്നു. എനിക്ക് അതിജീവിക്കാൻ കഴിഞ്ഞു. ഇപ്പോൾ, എനിക്ക് വീട്ടിൽ പോയി എൻ്റെ ആളുകളെ കാണാൻ ആഗ്രഹമുണ്ട്. മകൻ്റെ ഓപ്പറേഷൻ ചെയ്യാൻ വഴിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചു. “എൻ്റെ പോക്കറ്റിൽ 10 ദിർഹം മാത്രമേ ഉള്ളൂ,” അദ്ദേഹം പറഞ്ഞു. “അമേർ സെൻ്റർ എൻ്റെ അപേക്ഷയുടെ 20 ദിർഹം ഒഴിവാക്കി. അവൻ്റെ ഓപ്പറേഷനുള്ള പണം എനിക്ക് എങ്ങനെ ലഭിക്കും? പക്ഷേ ദൈവം എനിക്കൊരു വഴി കാണിച്ചുതരുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ചൊവ്വാഴ്ച അലിക്ക് ഔട്ട്പാസ് നൽകി, യുണൈറ്റഡ് പിആർഒ അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പബ്ലിക് റിലേഷൻസ് ഓഫീസർമാർ (പിആർഒ) അദ്ദേഹത്തിന് വീട്ടിലേക്ക് സൗജന്യ ടിക്കറ്റ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

രോഗം പിടിപെടുന്നു

ഉഗാണ്ടയിലെ വീട്ടുജോലിക്കാരിയായ എ എസിനെ സംബന്ധിച്ചിടത്തോളം അവളുടെ സ്വപ്നങ്ങളെ തകർത്തത് ഒരു രോഗമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടപ്പോൾ യുഎഇയിൽ ഒരു കുടുംബത്തോടൊപ്പം ജോലി ചെയ്തു. നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എഎസ് “ഞാൻ ഇവിടെ വരാൻ ആളുകളിൽ നിന്ന് പണം കടം വാങ്ങിയിരുന്നു, ആ തിരിച്ചടവ് പോലും പൂർത്തിയാക്കിയിരുന്നില്ല. എങ്ങനെ വീട്ടിലേക്ക് പോകും? പണം തിരിച്ചടയ്ക്കാനും എൻ്റെ കുടുംബത്തെ നോക്കാനും എനിക്ക് ജോലി ചെയ്യേണ്ടിവന്നു. പിന്നീട് ഏതാനും മാസങ്ങൾ പാർട്ട് ടൈം ഹൗസ്‌മെയിഡായ് ജോലി നോക്കി, ടെൻഷൻ ആയിരുന്നു. “നിയമവിരുദ്ധമായതിൽ എപ്പോഴും ഭയം തോന്നി. ഓരോ തവണയും പൊലീസ് കാർ കടന്നുപോകുമ്പോൾ പരിഭ്രാന്തനാകും. പിടിക്കപ്പെടുമെന്ന് ഭയന്ന് ഒരിക്കലും തിരക്കുള്ള സ്ഥലങ്ങളിൽ പോയിട്ടില്ല. തൻ്റെ സുഹൃത്തുക്കൾ രാത്രി പാർട്ടികൾക്കും മാളുകളിലേക്കും ക്ഷണിക്കും, പക്ഷേ താൻ എപ്പോഴും നിരസിച്ചു. ഒരു നിഴൽ പോലെ ജീവിക്കുന്നത് പോലെയായിരുന്നു അത്.” ഇപ്പോൾ, രാജ്യത്ത് എത്തി രണ്ട് വർഷത്തിന് ശേഷം അവൾക്ക് സ്റ്റാറ്റസ് ക്രമപ്പെടുത്താനാകും. “എനിക്ക് ഒരു ജോലി കണ്ടെത്തണം, പക്ഷേ അത് വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം. എന്നാൽ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, എനിക്ക് തുടരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ, ഞാൻ വീട്ടിൽ പോയി തിരികെ വരാൻ ശ്രമിക്കും.”

പാസ്‌പോർട്ട് നഷ്‌ടപ്പെടൽ

പാസ്‌പോർട്ട് നഷ്ടപ്പെട്ടപ്പോൾ ഇന്ത്യൻ പ്രവാസിയായ ആർ കെ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. “നിർഭാഗ്യവശാൽ, എൻ്റെ വിസയുടെ വാലിഡിറ്റി കവിയുന്ന സമയം കൂടിയായിരുന്നു അത്, പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ അതിന് എൻ്റെ താമസ വിസ ആവശ്യമാണ്. അപ്പോഴേക്കും ഞാൻ ഒളിച്ചോടിയ അവസ്ഥയിലായിരുന്നു. സഹായത്തിനായി ഞാൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ഡിപ്പാർട്ട്‌മെൻ്റുകളിലേക്ക് പോയിക്കൊണ്ടിരുന്നു. ” ആർ കെ അനധികൃത താമസക്കാരനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ജോലി സമയത്ത് സർക്കാർ നടപടിക്രമങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു, കൂടാതെ ICP, GDRFA വെബ്‌സൈറ്റുകൾ പതിവായി ഉപയോഗിക്കുകയും ചെയ്തു. സഹായിക്കാൻ കഴിയുന്ന ആളുകളെ എനിക്കറിയാമായിരുന്നു, പക്ഷേ എൻ്റെ പ്രത്യേക സാഹചര്യത്തിൽ ആർക്കും സഹായിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ആറുമാസമായി, ഈ പൊതുമാപ്പ് പദ്ധതിയിൽ ഞാൻ വളരെ സന്തോഷവാനാണ്, അദ്ദേഹം പറഞ്ഞു.

ബാങ്ക് കേസ്

ഫിലിപ്പിനോ ദമ്പതികളായ എൽ എം , കെ എം എന്നിവർക്ക്, അത് ഒരു ബൗൺസ് ചെക്കും ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റുകൾ അടക്കാതിരുന്നതുമാണ് അവരെ നിയമവിരുദ്ധമാക്കിയത്. യുഎഇയിൽ ഒരു ഇവൻ്റ് കമ്പനി നടത്തിയിരുന്ന ദമ്പതികൾ ഒരു ജീവനക്കാരൻ പണം അപഹരിച്ച് ഒളിച്ചോടിയപ്പോൾ മുതലാണ് കഷ്ടകാലത്തിൻ്റെ തുടക്കം. “വർഷങ്ങളുടെ കഠിനാധ്വാനം ചോർന്നുപോയി,” എൽ.എം പറഞ്ഞു. “സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് പുറമേ, സംഭവം മാനസികമായും ബുദ്ധിമുട്ടുണ്ടാക്കി. ഞങ്ങൾ ആകെ തകർന്നു, അതിൽ നിന്ന് കരകയറാൻ മാസങ്ങളെടുത്തു. അപ്പോഴേക്കും കരാറുകാരും ബാങ്കുകളും ഞങ്ങളുടെ ക്രെഡിറ്റ് കാർഡുകൾ പരമാവധി വിനിയോഗിക്കാൻ തുടങ്ങി, ഞങ്ങൾ അവരുടെ കുടിശ്ശിക തീർക്കുന്നതുവരെ കരാറുകാർ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചതിനാൽ എവിടെ നിന്നും പണം വന്നില്ല. ഒടുവിൽ, ഒരു കരാറുകാരൻ ഒരു ചെക്ക് നിക്ഷേപിച്ചപ്പോൾ, ദമ്പതികൾക്ക് ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാത്തതിന് പുറമേ ഒരു ബൗൺസ് ചെക്ക് കേസും ഉണ്ടായിരുന്നു. “ഇപ്പോൾ ഞങ്ങൾ രണ്ടുപേരും പൊതുമാപ്പ് സമയത്ത് ജോലി കണ്ടെത്താൻ ശ്രമിക്കുകയാണ്, അതുവഴി ഞങ്ങളുടെ കടങ്ങൾ തീർക്കാനാകും,” എൽഎം പറഞ്ഞു, “ഞങ്ങൾക്ക് എന്തെങ്കിലും കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy