
‘ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യൂ’; ആള്‍മാറാട്ടം നടത്തി പണം തട്ടുന്ന സംഘം യുഎഇയില്‍ പിടിയില്‍
അജ്മാന്‍: ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസില്‍ അജ്മാനില്‍ പതിനഞ്ചംഗ സംഘം പിടിയിലായി. ഏഷ്യന്‍ പൗരന്മാരടങ്ങിയ സംഘമാണ് പിടിയിലായത്. ഉദ്യോഗസ്ഥരുടെ വേഷം ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതി. പണം തട്ടാനായി ബാങ്ക് വിവരങ്ങളോ ഐഡി പോലുള്ള ഔദ്യോഗിക രേഖകളോ അപ്‌ഡേറ്റ് ചെയ്യാൻ ഫോണിലൂടെ ആവശ്യപ്പെടുന്നതായി അജ്മാൻ പോലീസിൻ്റെ പ്രസ്താവനയിൽ പറയുന്നു. വ്യാജ വിവരങ്ങളും രേഖകളും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ഫോൺ കാർഡുകളിൽ നിന്നുള്ള കോളുകളെക്കുറിച്ച് വിവരങ്ങളും റിപ്പോർട്ടുകളും പോലീസിന് ലഭിച്ചു. ഈ റിപ്പോർട്ടുകളെ തുടർന്നാണ് സംഘത്തെ പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും 15 പേരെ അറസ്റ്റ് ചെയ്തതായും അജ്മാൻ പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ആളുകളെ കബളിപ്പിച്ചതായി പ്രതികൾ സമ്മതിച്ചു. നിയമനടപടികൾ പൂർത്തിയാകുന്നതുവരെ അവരെ കസ്റ്റഡിയിലെടുത്തു. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്നും അവ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും അൽ നുഐമി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പണം തട്ടാനായി അക്കൗണ്ടുകളോ ബാങ്ക് കാർഡുകളോ ബ്ലോക്ക് ചെയ്യപ്പെടുകയോ മരവിപ്പിക്കുകയോ ചെയ്‌തിരിക്കുകയാണെന്ന് ഇത്തരം തട്ടിപ്പുകാർ പറഞ്ഞ് വിശ്വസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഫോണിലൂടെ വ്യക്തിഗതവിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ബാങ്കുകൾ ആവശ്യപ്പെടില്ല. ബാങ്ക് ഉപഭോക്താക്കൾ ഇത്തരം വ്യാജകോളുകളിലും സന്ദേശങ്ങളിലും വഞ്ചിതരാകരുതെന്നും അടുത്തുള്ള ബാങ്ക് ശാഖയിൽ പോയി കസ്റ്റമർ സർവീസ് ജീവനക്കാർ വഴി മാത്രം ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)