Posted By saritha Posted On

ഒടുവില്‍ മാപ്പ്; 14 വര്‍ഷം മുന്‍പ് തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരിക്ക് വധശിക്ഷയില്‍നിന്ന്…

റാസ് അല്‍ ഖൈമ: കുടുംബം മാപ്പ് നല്‍കിയതിന് പിന്നാലെ വധശിക്ഷയില്‍നിന്ന് മോചനം. വീട്ടമ്മയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിച്ച വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. റാസ് അൽ ഖൈമയിലെ വീട്ടുജോലിക്കാരിക്ക് ഇരയുടെ കുടുംബം 14 വർഷത്തിന് ശേഷം മാപ്പ് നൽകി. ശിക്ഷ 15 വർഷത്തെ തടവായി കുറച്ചു. 2010 ആഫ്രിക്കയിൽനിന്ന് റാസ് അൽ ഖൈമയില്‍ ജോലിക്ക് എത്തിയതാണ് വീട്ടുജോലിക്കാരി. ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീട്ടമ്മയെ കൊലപ്പെടുത്തുകയും അപ്പാർട്ട്മെൻ്റിന് തീയിടുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തീപിടിത്തത്തില്‍ ഒരു വയസ്സുള്ള കുട്ടിയുടെ മരണത്തിന് ഇടയാക്കി. ഒരു ദിവസം അടുക്കളയിലെ സിങ്കിൽ ഉള്ളി നന്നാക്കുന്നതിനിടെ വീട്ടമ്മ ജോലിക്കാരിയുടെ തോളിൽ തള്ളി. ജോലിക്കാരി തിരിഞ്ഞ് വീട്ടമ്മയെ 17 തവണ കുത്തി കൊലപ്പെടുത്തി. തുടർന്ന്, വീട്ടമ്മയില്‍നിന്ന് പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിച്ചു. തൻ്റെ കുറ്റകൃത്യം മറച്ചുവെക്കാൻ, കുട്ടി ഉറങ്ങിക്കിടന്ന അപ്പാർട്ട്മെൻ്റിന് തീയിട്ടു. തീപിടിത്തത്തിൽ കുട്ടി മരിച്ചു. തീപിടിത്തത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ വീട്ടമ്മയുടെ ശരീരത്തിൽ കുത്തേറ്റതായി കണ്ടെത്തി. ഈ തെളിവുകൾ പോലീസിൻ്റെ ശ്രദ്ധ ഒരു കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടി. മറ്റൊരു എമിറേറ്റിലെ സുഹൃത്തിൻ്റെ വീട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ അന്വേഷണത്തിനിടെ പിടികൂടി. പാചകം ചെയ്യുന്നതിനിടെ ഇര തൻ്റെ തോളിൽ പലതവണ കുത്തുകയും ഇത് പ്രകോപനത്തിന് ഇടയാക്കുകയും തന്നെ കുത്താൻ പ്രേരിപ്പിക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന കുട്ടി അകത്തുണ്ടെന്നറിഞ്ഞ്, രക്ഷപ്പെടുന്നതിന് മുന്‍പ് തൻ്റെ കുറ്റകൃത്യത്തിൻ്റെ സൂചനകൾ മറയ്ക്കാൻ അപ്പാർട്ട്മെൻ്റിന് തീയിടുകയായിരുന്നു ഉദ്ധേശം. ആസൂത്രിത കൊലപാതകം, തീവെപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി വീട്ടുജോലിക്കാരിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. ജയിലിൽനിന്ന് അപ്പീൽ നൽകാൻ നിരവധി തവണ ശ്രമിച്ചിട്ടും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അതിൻ്റെ ഫലമായി 14 വർഷത്തെ വധശിക്ഷ വിധിച്ചു. അക്കാലത്ത്, പ്രതി ഇസ്ലാം മതം സ്വീകരിക്കുകയും തയ്യൽ ജോലിയിൽ പ്രാവീണ്യം നേടുകയും എല്ലാവരോടും നല്ല പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ, ഒരു അഭിഭാഷകൻ്റെ സഹായത്തോടെ, പ്രതി കാസേഷൻ കോടതിയിലെത്തി. നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം, നഷ്ടപരിഹാരമായി “രക്തപ്പണമായി” 700,000 ദിർഹത്തിന് പകരമായി ചാർജുകൾ ഒഴിവാക്കാൻ ഇരകളുടെ കുടുംബത്തെ പ്രേരിപ്പിച്ചു. തുടർന്ന്, കോടതി പ്രതിയുടെ ശിക്ഷ 15 വർഷത്തെ തടവായി ഇളവ് ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *