
‘കരയാന്‍ തോന്നി’, പുരുഷാധിപത്യ മേഖലയിലെ പോരാട്ടങ്ങളെക്കുറിച്ച് യുഎഇയിലെ റിയൽ എസ്റ്റേറ്റിലെ വനിതകൾ
അബുദാബി: വീട്ടമ്മമാർ എന്ന നിലയിൽ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നത് മുതൽ അവരുടെ സംഭാവനകൾ അവഗണിക്കുന്നത് വരെ യുഎഇയിലെ വനിതാ റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർ നേരിട്ട വിവിധ വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ്. ദി റിയല്‍ട്ടര്‍ ദുബായില്‍ ജോലി ചെയ്യുന്ന നാദിയ കോർട്ടെസ്, താന്‍ നേരിട്ട ഉയർന്ന സമ്മർദ്ദമുള്ള ഒരിടപാടിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. “ദുബായിലെ ഒരു പ്രധാന ഡെവലപ്പർക്ക് ഒരു പ്രധാന പ്ലോട്ട് വില്‍പ്പന നടത്തുന്നതിനിടയില്‍ അവരുടെ പെരുമാറ്റം വളരെ ആക്രമണകരമായിരുന്നെന്ന് നാദിയ കോര്‍ട്ടെസ് പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പാം ജുമൈറയിലെ പ്ലോട്ടാണെങ്കിലും വില്‍പ്പനയ്ക്കായുള്ള ചർച്ചകൾ ആറ് മാസത്തോളം നീണ്ടു. ഡെവലപ്പറുമായി കണ്ടുമുട്ടുന്ന ഓരോ തവണയും മുറിയിലെ ഒരേയൊരു സ്ത്രീ താന്‍ൻ മാത്രമായിരുന്നെന്ന് നാദിയ പറഞ്ഞു. അറബി സംസാരിക്കാൻ അറിയില്ലാത്തതിനാല്‍ ഒന്നിലധികം തവണ കരയാന്‍ തോന്നിയതായി നാദിയ കൂട്ടിച്ചേർത്തു. ഈ തടസങ്ങൾക്കിടയിലും നാദിയ ആദ്യം സമ്മതിച്ചതിനേക്കാൾ ഉയർന്ന കമ്മീഷനുമായി കരാർ വിജയകരമായി അവസാനിപ്പിക്കാന്‍ സാധിച്ചു. “ആ ഇടപാടിൽനിന്ന് എല്ലാ ബന്ധങ്ങളും നിലനിർത്തിയതായും തീർച്ചയായും തന്നെ രൂപപ്പെടുത്തിയ വിൽപ്പനകളിലൊന്നാണിതെന്നും,” നാദിയ പറഞ്ഞു. ഇന്ന്, നാദിയ ഒരു ബിസിനസ് ഉടമയാണ്, റിയൽ എസ്റ്റേറ്റിലെ സ്ത്രീകളെ നാവിഗേറ്റ് ചെയ്യാനും വ്യവസായത്തിൽ അഭിവൃദ്ധിപ്പെടാനും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത യുഎഇ മെൻ്റർഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത ഒന്‍പത് സ്ത്രീകളിൽ ഒരാളാണ്. “താൻ പലപ്പോഴും മുറിയിലെ ഒരേയൊരു സ്ത്രീയായിരുന്നു. തിരശീലയ്ക്ക് പിന്നിൽ ചെയ്ത ജോലിയുടെ ക്രെഡിറ്റും പണവും മുതിർന്ന പുരുഷന്മാർ ഏറ്റെടുക്കുമ്പോൾ ഇത് വളരെ ബുദ്ധിമുട്ടാണ്,” ഗൾഫ് സീ റിയൽ എസ്റ്റേറ്റിൽ നിന്നുള്ള ഒരു ഉപദേഷ്ടാവായ നേഹ ശര്‍മ പറഞ്ഞു. റിയൽ എസ്റ്റേറ്റിലെ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് പ്രോപ്പർട്ടി ഫൈൻഡറിലെ ചീഫ് മാർക്കറ്റിങ് ഓഫീസർ സെവ്ഗി ഗുർ വിശദീകരിച്ചു. “പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള വ്യവസായങ്ങളിലോ നേതൃത്വപരമായ റോളുകളിലോ സ്ത്രീകൾക്ക് കഴിവ് കുറവാണെന്നാണ് ധാരണ. ലിംഗ വേതന വ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നു, ഒരേ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നു. ഈ അസമത്വം ഉടനടി സാമ്പത്തിക സ്ഥിരതയെ മാത്രമല്ല, ദീർഘകാല തൊഴിൽ സംതൃപ്തിയേയും സാമ്പത്തിക ഭദ്രതയേയും ബാധിക്കും,” സെവ്ഗി ഗുർ കൂട്ടിച്ചേർത്തു. ദി അർബൻ നെസ്റ്റിൽ നിന്നുള്ള ഒരു ഉപദേഷ്ടാവായ ലിൻഡ മൾഡൂണും താൻ നേരിട്ട ചില വെല്ലുവിളികൾ പങ്കുവെച്ചു. “സ്ത്രീകൾ പലപ്പോഴും പ്രതിബദ്ധത കുറഞ്ഞവരായോ കുടുംബ ഉത്തരവാദിത്തങ്ങളുണ്ടെങ്കിൽ ഗൗരവമായി എടുക്കാത്തവരായോ ആണ് കാണുന്നത്. മുമ്പത്തെ ഒരു കമ്പനിയിൽ, പുരുഷ സഹപ്രവർത്തകർ എന്നെ ഒരു ‘വീട്ടമ്മ’ എന്ന് പോലും ലേബൽ ചെയ്തിട്ടുണ്ടെന്ന്, അവർ പറഞ്ഞു.
Comments (0)