
സംസ്ഥാനത്തെ എയർപോർട്ടിൽ ഉംറ തീർത്ഥാടകന് ക്രൂരമർദ്ദനം
ഉംറ തീർത്ഥാടകന് കരിപ്പൂർ എയർപോർട്ടിൽ ക്രൂരമർദ്ദനം. ടോൾ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു സംഭവം. 30 മിനുട്ടിനുള്ളിൽ മടങ്ങിയിട്ടും 1 മണിക്കൂറിന്റെ ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് റാഫിദ് പറയുന്നു. ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz റാഫിദിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളുമുണ്ട്. പരിക്കേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മൽ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
Comments (0)