Posted By rosemary Posted On

യുഎഇയിൽ നിന്ന് 25,000 രൂപയ്ക്ക് ഉംറ ചെയ്യാനാവുമെന്നോ!

ഹജ്ജ് അവസാനിച്ചതിനാൽ ഉംറ സീസൺ പുനരാരംഭിച്ചു. നിലവിൽ തീർത്ഥാടന പാക്കേജുകൾക്ക് മുമ്പുള്ളതിനേക്കാൾ 25 ശതമാനം വില കുറവാണ്. ഹജ്ജിന് വഴിയൊരുക്കുന്നതിനായി മേയ് 23 മുതൽ ജൂൺ 6 വരെയുള്ള ഉംറ തീർത്ഥാടനം അധികൃതർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. വേനൽക്കാലത്ത് ഉംറ തീർഥാടനത്തിനുള്ള ഡിമാൻഡ് കുറയുന്നത് പാക്കേജ് വിലയിൽ ഏകദേശം 25 ശതമാനം കുറവുണ്ടാക്കിയെന്ന് അബു ഹെയിലിലെ എഎസ്എഎ ടൂറിസത്തിലെ ഖൈസർ മഹ്മൂദ് പറഞ്ഞു. താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന പ്രതീക്ഷയിൽ പല യുഎഇ നിവാസികളും തങ്ങളുടെ ഉംറ തീർഥാടനം സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത വേനലിൽ ഈ വർഷത്തെ ഹജ്ജിനിടെ 1,301 തീർഥാടകരാണ് മരിച്ചത്. ശൈത്യകാല മാസങ്ങളിലെ പാക്കേജ് നിരക്ക് വിമാനത്തിൽ 3,200 ദിർഹത്തിലും ബസിൽ 1,600 ദിർഹത്തിലും ആരംഭിച്ചിരുന്നു. നിലവിൽ, വിമാനമാർഗ്ഗം നാല് ദിവസത്തേക്കുള്ള ഉംറ പാക്കേജ് 2,500 ദിർഹത്തിലും ബസിൽ 1,100 ദിർഹത്തിലുമാണ് ആരംഭിക്കുന്നതെന്ന് മഹ്മൂദ് പറഞ്ഞു. വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഉംറ പാക്കേജുകൾ സാധാരണ വിലയുടെ മൂന്നിരട്ടിയായി ഉയർന്നതായി റെഹാൻ അൽ ജസീറ ടൂറിസത്തിൻ്റെ ശിഹാബ് പർവാദ് പറഞ്ഞു. വിമാനത്തിൽ 6,000 ദിർഹവും ബസിൽ 2,500 ദിർഹവുമായി പാക്കേജുകൾ ഉയർന്നെന്ന് ശിഹാബ് കൂട്ടിച്ചേർത്തു. സൗദി അധികൃതർ ഇപ്പോൾ ഉംറയ്ക്ക് വിസ നൽകുന്നുണ്ട്. തീർത്ഥാടകർ സിംഗിൾ എൻട്രി വിസയ്ക്ക് 200 ദിർഹം അധികമായി നൽകേണ്ടിവരും. പുതിയ ഉംറ സീസൺ മുഹറം 1145 ആഹ് (ജൂലൈ 19) മാസത്തോട് യോജിക്കും. ചടങ്ങുകൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് നുസുക് ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് വിസയ്ക്ക് അപേക്ഷിക്കാം. ഉംറ നിർവഹിക്കാനെത്തുന്ന യുഎഇ നിവാസികൾക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാമെന്ന് ഉംറ ഏജൻ്റുമാർ അറിയിച്ചു. ഹജ്ജ് സീസണിന് മുമ്പ് നാല് വിമാനത്താവളങ്ങളിലേക്ക് മാത്രമായിരുന്നു പ്രവേശനം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *