Posted By saritha Posted On

63കാരനെ ഹണിട്രാപ്പിൽപ്പെടുത്തി കോടികൾ തട്ടിയെടുത്തു, സ്വർണവും കാറും വാങ്ങി ആഡംബരജീവിതം; ഒടുവിൽ പോലീസ് വലയിൽ

തൃശൂർ: 63കാരനെ ഹണിട്രാപ്പിൽപ്പെടുത്തിയ സംഭവത്തിൽ യുവാവിനെയും യുവതിയെയും പോലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെയാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് തട്ടിപ്പിനിരയായത്. രണ്ടര കോടിയോളം രൂപ നഷ്ടമായതിന് പിന്നാലെ ഇദ്ദേഹം പോലീസിൽ പരാതി നൽകി. പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ്. രണ്ട് വർഷം മുൻപാണ് യുവതി 63കാരനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായത്. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബന്ധം സ്ഥാപിച്ചത്. പല തവണയായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി. കുറേനാൾ കഴി‌ഞ്ഞ് പണം കിട്ടാതായതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നപ്പോഴാണ് 63കാരൻ പരാതിയുമായി തൃശൂർ വെസ്റ്റ് പോലീസിനെ സമീപിച്ചത്. തൃശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡും വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായാണ് യുവതിക്കായി അന്വേഷണം നടത്തിയത്. ഒടുവിൽ കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. 63കാരനിൽനിന്ന് ഹണിട്രാപ്പിലൂടെ വാങ്ങിയെടുത്ത പണം കൊണ്ട് ഇവർ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്നാണ് പോലീസ് പറയുന്നത്. 60 പവനിലധികം സ്വർണാഭരണങ്ങളും മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും ഹണിട്രാപ്പിൽ നിന്ന് കിട്ടിയ പണം കൊണ്ട് ഇവർ വാങ്ങി. ഇവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. വേറെയും തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *